കൊച്ചി: 24 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പന്താടുകയും അവരുടെ മാതാപിതാക്കളെ നിരാശയിലാഴ്ത്തുകയും ചെയ്ത നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യ സേവ് എഡ്യുക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
2024ലെ നീറ്റ് യുജി പരീക്ഷയിലെ വൻ അഴിമതിയും കെടുകാര്യസ്ഥതയും ഇക്കുറിയും ആവർത്തിച്ചിരിക്കുകയാണെന്നും പ്രസിഡന്റ് ഡോ. ജോർജ് ജോസഫ്, സെക്രട്ടറി അഡ്വ. ശാന്തി രാജ് എന്നിവർ ആരോപിച്ചു.